Wednesday, October 3, 2007

ഷിനോജ്‌ പിടിച്ച പുലിവാല്

ഒരുദിവസം ഞാനും ഷിനോജും ഭരതനും കൂടി കോട്ടയത്ത്‌ നിന്നും നെടുംകുഴിയിലേക്ക് വരികയാണ്‌ . ബസ്സില്‍ സാമാന്യം തിരക്കുണ്ട്. ഞങ്ങള്‍ ബസ്സിലെ കളേഴ്‌സിനെ ഒക്കെ നോക്കി അങ്ങനെ സുഖിച്ചു വരികയാണ്‌.

ബസ്സ് നെടുംകുഴിയില്‍ എത്താന്‍ നേരത്ത് ഷിനോജ്‌ കണ്ടക്ടരുമായി ഒരു അഭിപ്രായ വ്യത്യാസം ഉള്ളത് പോലെ എനിക്കു തോന്നി .അടുത്തു ചെന്നു നോക്കുമ്പോളല്ലേ സംഗതി പിടികിട്ടിയത് .അവന്റെ പേഴ്സ് കാണാനില്ല ..ഇതു കേട്ട ഭരതന്‍ ബസ്സ് പോലീസ് സ്റ്റേഷനിലേക്ക്‌ കൊണ്ട് പോകണമെന്നു പറഞ്ഞു .സമയമില്ലെന്നു ബസ്സ് ജീവനക്കാരും .ഭരതന്‍ വെളിച്ചപ്പാട് ഉറഞ്ഞുതുള്ളുന്നതുപോലെ കണ്ടക്ടരുമായി ചൂടാവാന്‍ തുടങ്ങി . ഞങ്ങളും കുറച്ചു യാത്രക്കാരും ഭരതന്റെ കൂടെ ചെര്ന്നത്തോടെ അവന്റെ കണ്ടക്ടറുമായുള്ള സംസാരം ഒന്നുകൂടി ഉച്ചത്തിലായി.

കണ്ടക്ടരുമായി എന്തോ മുന്വൈരാഗ്യം മുന്‍വൈരാഗ്യം ഉള്ളത് പോലെ ഭരതന്‍ നല്ല ചൂടിലാണ് . അപ്പോളേക്കും നെടുംകുഴിയിലുള്ള ഓട്ടോ ഡ്രൈവര്‍മാരും സംഭവം അറിഞ്ഞു ...അവരും ബസ്സ് പോലീസ് സ്റ്റേഷനിലേക്ക്‌ കൊണ്ട് പോകണമെന്നു പറഞ്ഞു . അവസാനം ബസ്സ് പോലീസ് സ്റ്റേഷനിലേക്ക്‌ തിരിച്ചു. പോലീസ് സ്റ്റേഷനിലേക്ക്‌ എത്തുന്നതിന് മുന്‍പ് പാമ്പാടി എന്ന ഒരു സ്റ്റോപ്പ് ഉണ്ട്. അവിടെ എത്തുന്നതിന് മുന്‍പ് ഷിനോജിന് എന്തോ ഒരു ഭയം പോലെ .. അവന്‍ ബസ്സില്‍ നിന്ന് പരുങ്ങുന്നു ,വിയര്‍ക്കുന്നു..ഒരുമാതിരി സൈക്കിളില്‍ നിന്നും വീണ ചിരി ..എനിക്കെന്തോ ഒരു പന്തികേട്‌ തോന്നിത്തുടങ്ങി . ഇവനെന്തു കോപ്പാ ഈ കാണിക്കുന്നെ എന്നു വിചാരിച്ചു ഞാന്‍ അവന്റെ അടുത്തേക്ക് നീങ്ങി . പെട്ടെന്ന് ഞാന്‍ അടിമുടി സ്തംഭിച്ചു പോയി .. അവന്റെ പേഴ്സ് ഷര്‍ട്ട് പോക്കറ്റില്‍ തന്നെ ഉണ്ടല്ലോ ? പിന്നെ ഏതു പേഴ്സ് ആണ് അവന്‍ പോയി എന്നു പറയുന്നത് ? ഒരുപാട് ചോദ്യങ്ങള്‍ എന്റെ മനസ്സില്‍ പൊങ്ങി വന്നു . ഞാന്‍ അകെ തരിച്ചു പോയി . പോലീസ് അറിഞ്ഞാല്‍ ഞങ്ങള്‍ മൂന്നു പേര്‍ക്കും നല്ല അടി ഉറപ്പാണ് . അതിന്നു മുന്‍പേ വേറെ വല്ലവരും അതു കണ്ടാലോ , അപ്പോളും അടി ഉറപ്പ് . എങ്ങിനെയായാലും അടി കിട്ടും അമ്മാതിരി പുകിലല്ലേ ഞങ്ങള്‍ ഇതിന്നുവേണ്ടി ഉണ്ടാക്കിയിരിക്കുന്നത് .


ഭരതന്‍ ഇതൊന്നും ഇപ്പോളും അറിഞ്ഞിട്ടില്ല .അവന്‍ ഇപ്പോളും ബസ്സിന്റെ ഒരറ്റത്ത് കണ്ടക്ടറുമായുള്ള തര്‍ക്കത്തിലാണ്‌. അവനെ എങ്ങിനെ ഇക്കാര്യമറിയിക്കും എന്ന ചിന്തയില്‍ ഞാന്‍ എന്റെ ബുദ്ധിയെ തലങ്ങും വിലങ്ങും ചിന്തിയ്ക്കാന്‍ വിട്ടു . ഒരു രക്ഷയുമില്ല . അവനോട് സ്വകാര്യമായി എന്തു പറഞ്ഞാലും ആളുകള്‍ സംശയിക്കും .

അവസാനം "നിങ്ങള്‍ക്ക് അത്ര സമയം ഇല്ലെങ്കില്‍ പോകേണ്ട ആ പേഴ്സില്‍ ആകെ നൂറു രൂപാ മാത്രമേ ഉള്ളു .അതുപോകുന്നെന്കില്‍ ‍പോട്ടെ" എന്നു പറഞ്ഞുകൊണ്ട് ഞങ്ങള്‍ തന്നെ ബെല്‍ അടിച്ചു ബസ്സ് നിര്‍ത്തിച്ചു . അപ്പോളും ഭരതന്‍ ഇറങ്ങാന്‍ സമ്മതിക്കുന്നില്ല . ഞങള്‍ അവനെ വലിച്ചിറക്കി . എന്തു പോട്ടന്മാരാണ് ഇവര്‍ എന്ന നിലയിലായിരുന്നു അപ്പോള്‍ അവന്‍ ഞങ്ങളുടെ നേരെ നോക്കിയത്‌.ബസ്സ് നിര്‍ത്തിയതും ഭരതനെയും പിടിച്ചു ഞങ്ങള്‍ മോന്നോട്ട് ഓടി . കുറച്ചങ്ങുമാറിനിന്ന് ഞങ്ങള്‍ അവനോട് സത്യാവസ്ഥ തുറന്നു പറഞ്ഞു .


സംഭവിച്ചത് ഇതായിരുന്നു " എന്നും പാന്റ്സ് പോക്കറ്റില്‍ പേഴ്സ് സൂക്ഷിക്കാറുള്ള ഷിനോജ്‌ ഇന്ന് അറിയാതെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ പേഴ്സ് വെച്ചു . നെടുംകുഴിയില്‍ ഇറങ്ങാന്‍ നേരത്ത് അവന്‍ പാന്റ്സ് പോക്കറ്റ് മാത്രമേ നോക്കിയൊള്ളു .അവിടെ ഇല്ലെന്ന് കണ്ട ഉടന്‍ തന്നെ ബഹളം വെച്ചു കാര്യങ്ങല്‍ പ്രശ്നമാക്കുവായിരുന്നു.പിന്നെ ഭരതന്‍ ഉണ്ടല്ലോ എന്തു കാര്യം കിട്ടിയാലും ഓവര്‍ ആക്കാന്‍ " .എല്ലാം കേട്ട ഭരതന്‍ ‍ വാ പൊളിച്ചു കുറച്ചു നേരം നിന്നുപോയി ... ദൈവമേ ഒരടിയില്‍ നിന്നും രക്ഷപ്പെട്ടു, അടി പോയ പോക്കേ !!! അപ്പോളും ഷിനോജിന്റെ വിറയല്‍ മാറിയിരുന്നില്ല...അവന്‍ ആലിലപോലെ വിറക്കുന്നുണ്ടായിരുന്നു

4 comments:

ശ്രീ said...

അതെ... ഒരടിയിലൊതുങ്ങുമായിരുന്നോ എന്ന സംശയം മാത്രം!
;)

കുഞ്ഞന്‍ said...

അപ്പോള്‍ സദക്കു അങ്ങിനെയുരു പുത്തി തോന്നില്ലാതിരുന്നെങ്കില്‍....ഹെന്റമ്മേ...

സഹയാത്രികന്‍ said...

നന്നായി മാഷേ.... തല്ലു കൊള്ളാതെ രക്ഷപ്പെട്ടത് ഭാഗ്യായി...

നന്നായി എഴുതിയിരിക്കുന്നു...

:)

ഓ : ടോ : കമന്റ് വിന്‍ഡോ പോപ് അപ്പ് മോഡില്‍ നിന്നും മാറ്റിയിരുന്നെങ്കില്‍ നന്നായിരുന്നു

Akbar Sadakhathulla.K said...

മാഷേ....കമന്റ് വിന്‍ഡോ പോപ് അപ്പ് മോഡില്‍ നിന്നും മാറ്റിയിട്ടുണ്ട്...:)